ഓഫീസ്
തിരക്കുകളില്‍ നിന്നുള്ള മോചനത്തിനായി തലവേദന എന്ന് കള്ളം പറഞ്ഞു ഒരു
മെഡിക്കല്‍ ലീവ് എഴുതികൊടുത്തു വെറുതെ റൂമിലിരുന്നപ്പോളാണ്, ഏകാന്തത
എത്രമാത്രം അസ്വസ്തതയുണ്ടാക്കുമെന്നു മുഹമ്മദ് ഇസ്മയിലിനു മനസിലായത്.
ഭാര്യയും മകളെയും വിട്ട്, ജോലി ആവശ്യാര്‍ത്ഥം അബുദാബിയിലേക്ക്
വന്നതൊന്നുമല്ല അയാളുടെ പ്രശ്നം. വിദേശത്ത് ജോലി നോക്കിയത്
ഒരര്‍ത്ഥത്തില്‍ അയാള്‍ക്ക് രക്ഷയാവുകയായിരുന്നു. ഭാര്യയുമൊത്തുള്ള
പതിനാറു വര്‍ഷത്തെ ദാമ്പത്യജീവിതം അയാള്‍ക്ക് മടുത്തു കഴിഞ്ഞിരുന്നു. പതിനാലുകാരിയായ മകളുടെ ഭാവിയെ കുറിച്ചും, പരലോക ജീവിതത്തിലെ സ്വര്‍ഗ്ഗ നരക ശിക്ഷകളെ കുറിച്ചും മാത്രമായിരുന്നു അയാളുടെ നാട്ടുമ്പുറത്ത്കാരിയായ ഭാര്യക്ക് എന്നുമെന്നും പറയാനുണ്ടായിരുന്നത്. പുതിയ ലോകം, പുതിയ കൂട്ടുകാര്‍, സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും കുറച്ചു പെണ്‍സുഹ്ര്‍ത്തുക്കള്‍ ഇതൊക്കെയായിരുന്നു പക്ഷെ മുഹമ്മദ് ഇസ്ലാമായിലിന്റെ സ്വപനങ്ങള്‍. ഓഫീസ് സമയങ്ങളില്‍ ജോലിക്കിടയില്‍ കിട്ടുന്ന നിമിഷങ്ങളിലെല്ലാം അയാള്‍ ഫേസ്ബുക്ക് ലോകത്ത് തന്റെ സ്വപ്നങ്ങള്‍ സക്ഷാല്‍കരിക്കാനുള്ള വലകള്‍ നെയ്തുകൊണ്ടിരുന്നു. തന്റെ ഇരുപത്തിയെട്ടാം വയസ്സിലെടുത്ത ചുവന്ന പശ്ചാത്തലമുള്ള ഒരു ഫോട്ടോയാണ് അയാള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നത്.. അതിലേക്കു പെണ്‍കുട്ടികളുടെ ലൈക്ക് വരുന്നത് കൂടിയപ്പോള്‍ അയാളുടെ സിരകളില്‍ ഒരു ചെറുപ്പക്കാരന്റെ രക്തം ഒഴുകുന്നത് പോലെ തോന്നാന്‍ തുടങ്ങി.. ഇപ്പോള്‍ അയാള്‍ നിത്യവും ആ പെണ്‍കുട്ടികളില്‍ പലരുമായി സംസാരിക്കുന്നു.. ചിലരൊക്കെ അയാളില്‍ അനുരക്തയായിട്ടുണ്ട്. ചിലരൊക്കെ അയാളെ റുഡ് എന്ന് വിളിച്ചു അവരുടെ ഐ ഡി ഡിലീറ്റ് ചെയ്തു പോയിട്ടുമുണ്ട്.. പതിവുപോലെ അയാള്‍ അലസമായി ഫേസ്ബുക്ക് തുറന്നു നോക്കി... പച്ച നിറത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അയാളുടെ പെണ്‍സുഹ്ര്‍ത്തുക്കളുടെ ഐ ഡി യിലേക്ക് അയാള്‍ ഹായ് പറഞ്ഞെങ്കിലും ആരും തിരിച്ചു പ്രതികരിച്ചില്ല... കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം..
രാജിമോള്‍: i feel like crying.. i lost my life
പതിനാറു വര്‍ഷത്തെ ദാമ്പത്യജീവിതം അയാള്‍ക്ക് മടുത്തു കഴിഞ്ഞിരുന്നു. പതിനാലുകാരിയായ മകളുടെ ഭാവിയെ കുറിച്ചും, പരലോക ജീവിതത്തിലെ സ്വര്‍ഗ്ഗ നരക ശിക്ഷകളെ കുറിച്ചും മാത്രമായിരുന്നു അയാളുടെ നാട്ടുമ്പുറത്ത്കാരിയായ ഭാര്യക്ക് എന്നുമെന്നും പറയാനുണ്ടായിരുന്നത്. പുതിയ ലോകം, പുതിയ കൂട്ടുകാര്‍, സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും കുറച്ചു പെണ്‍സുഹ്ര്‍ത്തുക്കള്‍ ഇതൊക്കെയായിരുന്നു പക്ഷെ മുഹമ്മദ് ഇസ്ലാമായിലിന്റെ സ്വപനങ്ങള്‍. ഓഫീസ് സമയങ്ങളില്‍ ജോലിക്കിടയില്‍ കിട്ടുന്ന നിമിഷങ്ങളിലെല്ലാം അയാള്‍ ഫേസ്ബുക്ക് ലോകത്ത് തന്റെ സ്വപ്നങ്ങള്‍ സക്ഷാല്‍കരിക്കാനുള്ള വലകള്‍ നെയ്തുകൊണ്ടിരുന്നു. തന്റെ ഇരുപത്തിയെട്ടാം വയസ്സിലെടുത്ത ചുവന്ന പശ്ചാത്തലമുള്ള ഒരു ഫോട്ടോയാണ് അയാള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നത്.. അതിലേക്കു പെണ്‍കുട്ടികളുടെ ലൈക്ക് വരുന്നത് കൂടിയപ്പോള്‍ അയാളുടെ സിരകളില്‍ ഒരു ചെറുപ്പക്കാരന്റെ രക്തം ഒഴുകുന്നത് പോലെ തോന്നാന്‍ തുടങ്ങി.. ഇപ്പോള്‍ അയാള്‍ നിത്യവും ആ പെണ്‍കുട്ടികളില്‍ പലരുമായി സംസാരിക്കുന്നു.. ചിലരൊക്കെ അയാളില്‍ അനുരക്തയായിട്ടുണ്ട്. ചിലരൊക്കെ അയാളെ റുഡ് എന്ന് വിളിച്ചു അവരുടെ ഐ ഡി ഡിലീറ്റ് ചെയ്തു പോയിട്ടുമുണ്ട്.. പതിവുപോലെ അയാള്‍ അലസമായി ഫേസ്ബുക്ക് തുറന്നു നോക്കി... പച്ച നിറത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അയാളുടെ പെണ്‍സുഹ്ര്‍ത്തുക്കളുടെ ഐ ഡി യിലേക്ക് അയാള്‍ ഹായ് പറഞ്ഞെങ്കിലും ആരും തിരിച്ചു പ്രതികരിച്ചില്ല... കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം..
രാജിമോള്‍: i feel like crying.. i lost my life
മുഹമ്മദ് ഇസ്മായീൽ: പിന്നെയും? പക്ഷെ കുട്ടിടെ അച്ഛന്‍ സ്നേഹത്തോടെയായിരിക്കില്ലേ അങ്ങിനെ ചെയ്തത്?
രാജിമോള്‍: സ്നേഹത്തോടെയാണോ രാത്രി ഉറങ്ങി കിടക്കുമ്പോള്‍ വന്നു കെട്ടിപ്പിടിക്കുന്നത്?
മുഹമ്മദ് ഇസ്മായീൽ: സ്നേഹത്തിനു
രാത്രിയെന്നോ, പകല്‍ എന്ന വേര്‍തിരിവുണ്ടോ? പത്താം ക്ലാസ്സുകാരിയായ
മകള്‍ ഉറങ്ങി കിടക്കുമ്പോള്‍ അച്ഛന് തന്റെ മകളെ സ്നേഹിക്കനോ, ലാളിക്കാനോ
പാടില്ലേ?
രാജിമോള്‍: അത്
നിങ്ങള്‍ ബോയ്സിനോട് പറഞ്ഞാല്‍ മനസ്സിലാവില്ല. ഒരു പൂകൊണ്ട് ശരീരത്തില്‍
തഴുകുന്നതും, ഒരു പാമ്പ് ശരീരത്തിലൂടെ ഇഴയുന്നതും മനസിലാക്കാനുള്ള കഴിവ്
പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്കുണ്ട്.
മുഹമ്മദ് ഇസ്മായീൽ: പെണ്‍കുട്ടികള്‍ക്ക് എങ്ങിനെയാണ് ഈ ഭീതി വരുന്നത്, നിന്നെ സ്നേഹിക്കുന്ന എനിക്ക് എല്ലാം സമ്മാനിക്കാന്‍ നീ തയ്യാറാവുന്നു. അതെസമയം നിന്റെ അച്ഛന്‍ നിന്നെ സ്നേഹത്തോടെ കെട്ടിപുണരുമ്പോള്‍ നീ ഭയം കൊണ്ട് വിറച്ചു പോവുന്നു. എന്ത് കൊണ്ട് അങ്ങിനെ?
മുഹമ്മദ് ഇസ്മായീൽ: പെണ്‍കുട്ടികള്‍ക്ക് എങ്ങിനെയാണ് ഈ ഭീതി വരുന്നത്, നിന്നെ സ്നേഹിക്കുന്ന എനിക്ക് എല്ലാം സമ്മാനിക്കാന്‍ നീ തയ്യാറാവുന്നു. അതെസമയം നിന്റെ അച്ഛന്‍ നിന്നെ സ്നേഹത്തോടെ കെട്ടിപുണരുമ്പോള്‍ നീ ഭയം കൊണ്ട് വിറച്ചു പോവുന്നു. എന്ത് കൊണ്ട് അങ്ങിനെ?
രാജിമോള്‍:
സ്നേഹത്തോടെ കൊടുക്കുന്നത് പോലെയാണോ ഒരാള്‍ ബലം പ്രയോഗിച്ചു എടുക്കാന്‍
ശ്രമിക്കുന്നത്.. അച്ഛനായാലും കൊള്ളാം, അപ്പുപ്പന്‍ ആയാലും കൊള്ളാം, a girl
is always aware about a man's touch
രാജിമോള്‍: sign out
രശ്മി : ഞാന്‍ ഇവിടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാ
മുഹമ്മദ് ഇസ്മായീൽ: എന്ത് പറ്റി
രശ്മി : എന്റെ അഫയര്‍ കാര്യം, ഇന്‍ ബോക്സ് തുറന്നാല്‍.....
മുഹമ്മദ് ഇസ്മായീൽ: ഓണ്‍ലൈന്‍
അഫയര്‍, മണ്ണാങ്കട്ട. ഈ സൈബര്‍ ലോകത്ത് ഒരു ഐ ഡി ഉണ്ടാക്കുമ്പോള്‍
എത്രയെത്ര പ്രേമങ്ങള്‍ നമ്മുടെ ലൈഫില്‍ ഉണ്ടാവുന്നു. ദിവസങ്ങളുടെ വാഗാദന
പെരുമഴകള്‍ക്കൊടുവില്‍ ഒരു ബൈ പറഞ്ഞുകൊണ്ട് അവയോരോന്നും നമ്മള്‍ അവസാനിപ്പിക്കുന്നു. നീര്‍കുമിളകളുടെ ആയുസ്സ് പോലുമില്ലാത്തവ. അതോര്‍ത്തു
വെറുതെ ജീവിതം പാഴാക്കി കളയല്ലേ. ആരെയെങ്കിലും ഒരാളെ തേടിപിടിച്ചു വേഗം കെട്ടാന്‍ നോക്ക്.
രശ്മി : അങ്ങിനെ തോന്നുമ്പോഴേക്കും ഒരാളെ കെട്ടാന്‍ പറ്റുമോ? തോന്നുമ്പോള്‍ ഇട്ടറിഞ്ഞു പോവാന്‍ പറ്റിലല്ലോ?
മുഹമ്മദ് ഇസ്മായീൽ: നിന്റെ
വയസ്സ് കൂടി കൂടി വരുന്നു. ജീവിതത്തിലെ നല്ല നാളുകള്‍ നഷ്ടപ്പെട്ടു
കൊണ്ടിരിക്കുകയാണ്. കാലം കഴിയുന്തോറും ജീവിതത്തിന്റെ സ്വഭാവീകമായ
പരിണാമത്തിനു അനുസരിച്ച് യവ്വനത്തില്‍ ലഭിക്കേണ്ട സുഖത്തിനു മാറ്റങ്ങള്‍
വരും. തന്റെ ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ ഒരു പുരുഷന്റെ സ്പര്‍ശന
സുഖത്തിന്റെ ലഹരി അനുഭവിക്കാന്‍ യോഗമില്ലാതെ, വെറുമൊരു ശവശരീരം പോലെ തന്റെ
ഭര്‍ത്താവിന്റെ കൂടെ കിടപ്പറയില്‍ കിടക്കേണ്ടി വരികയെന്നാല്‍ .. അതില്പരം
ഒരു ദുര്‍വിധി സ്ത്രീക്ക് ജീവിതത്തില്‍ ഉണ്ടോ?
രശ്മി :
എന്ത് ചെയ്യണമെന്നു ഒരു ഐഡിയ കിട്ടുന്നില്ല. വീട്ടുകാരെ നിഷേധിക്കാനും
പറ്റുന്നില്ല. അവന്റെ പ്രണയം തിരസ്ക്കരിക്കാനും തോന്നുന്നില്ല.
അവനിപ്പോഴും ഓണ്‍ലൈനില്‍ ഉണ്ട്.
മുഹമ്മദ് ഇസ്മായീൽ: ആദ്യം
അവനുമായുള്ള കോണ്ടാക്റ്റ് നിര്‍ത്തണം. എന്നിട്ടൊരു പുതിയ ലോകം നമ്മള്‍
സ്വയം സൃഷ്ടിക്കണം. ആ ലോകത്ത് നമ്മളും പുതിയത്, നമുക്കുള്ള കൂട്ടുകാരും
പുതിയത്. നമുക്ക് ആരെയും അറിയില്ല, നമ്മളെയും ആരുമറിയില്ല. പുതിയ ലോകത്ത്
നമ്മുക്കുള്ളത് പ്രതീക്ഷകളാണ്, പക്ഷെ പഴയ ലോകത്ത് നമ്മുക്ക്
ഉണ്ടായിരുന്നത് നഷ്ടപെടലുകളും വേദനകളും, കാലത്തിന്റെ മാറാല
കെട്ടിയ കുറെ ഓര്‍മകളും മാത്രമായിരുന്നു.
കെട്ടിയ കുറെ ഓര്‍മകളും മാത്രമായിരുന്നു.
രശ്മി : ഇറ്റ് ഈസ് ടൂ കോംപ്ലിക്കേറ്റഡ്.
മുഹമ്മദ് ഇസ്മായീൽ: എന്റെ
അഭിപ്രായത്തില്‍ വീട്ടുകാരുടെ ഇഷ്ടത്തോടെയുള്ള ഒരു വിവാഹമാണ് നല്ലത് .
എല്ലാവരില്‍ നിന്നുമകന്ന് സ്വന്തമായി ജീവിതം ആരംഭിക്കാന്‍
കുറച്ചു ബുദ്ധിമുട്ടുകളുണ്ട് ഇങ്ങിനെ ഒരു തീരുമാനത്തിലേക്ക് മനസ്സിനെ
കൊണ്ടെത്തിക്കുന്നത് ഒരര്‍ത്ഥത്തില്‍ നമ്മള്‍ നമ്മളോട്സ്വയം യുദ്ധം
ചെയ്യുന്നത് പോലെയാണ്. കുടുംബ ബന്ധങ്ങളുടെ സ്നേഹവലയത്തില്‍ നിന്ന്, എല്ലാം
ഉപേക്ഷിച്ചു മറ്റൊരാളിന്റെ സ്നേഹത്തിനു മാത്രമായി ജീവിക്കുമ്പോള്‍,
നമ്മള്‍ ആഗ്രഹിക്കുന്ന അതെ അളവില്‍ സ്നേഹം
തിരിച്ചു കിട്ടാതെയാകുന്ന ചില അവസരങ്ങള്‍ ജീവിതത്തില്‍ വന്നു ചേരാം
അപ്പോള്‍ അയാളുമായി സമരസപ്പെട്ടു പോവാന്‍ കഴിയാതെ കലഹങ്ങളിലേക്ക് ജീവിതം
നമ്മളെ നയിക്കുന്നു. പക്ഷെ ഓരോ കലഹവും അവസാനിക്കുക നമുക്കൊന്നും നേടാന്‍
കഴിയാതെയായിരിക്കും. കാരണം നമുക്ക് ആരുമില്ല അഭയംതേടാന്‍ എന്ന സത്യം പതിയെ
മനസ്സിലവുമ്പോള്‍ നിസ്സഹായത നമ്മളെ ഭരിക്കാന്‍ തുടങ്ങും. പിന്നെ
പ്രളയജലത്തില്‍ ഒറ്റപെട്ടുപോയ ഒരു നൌകയെ പോലെ, ഒരു ശൂന്യത നമുക്ക് ചുറ്റും വലയം തീര്‍ക്കും.. അവിടെ വച്ച് നമ്മള്‍ നമ്മുടെ ജീവിതത്തെ പഴിച്ചു തുടങ്ങും.
രശ്മി : പലപ്പോഴും നമ്മള്‍ തിരഞ്ഞു എടുക്കുന്നതോ പ്ലാന്‍ ചെയ്യുന്നതോ ഒന്നുമല്ലല്ലോ ജീവിതത്തില്‍ സംഭവിക്കുന്നത്.
മുഹമ്മദ് ഇസ്മായീൽ: അയ്യോ.. എനിക്ക് വിശക്കുന്നു. പച്ചവെള്ളം കൂടി കഴിക്കതെയാ.. ബെഡ്ഡില്‍ നിന്ന് നേരെ ഇതില്‍ കയറി ഇരുന്നത്..
രശ്മി : ഞാനും ഒന്നും കഴിച്ചിട്ടില്ല. ഇന്നലെ രാത്രി ഇരുന്നതാ. ഒന്ന് കിടക്കട്ടെ... വൈകിട്ട് കാണാം.
രശ്മി sign out
നാന്‍സി : ഹായ് ഡാ
മുഹമ്മദ് ഇസ്മായീൽ: ഇന്നലെ
എന്റെ ഫ്രണ്ട്നെ കണ്ടു, അവള്‍ പറഞ്ഞു എന്റെ മുഖം മാറിയിട്ടുണ്ടെന്നു .
ഇപ്പോള്‍ എന്റെ മുഖം റൂബി മിഠായിയെ പോലെയുണ്ടെന്ന്. ഹലോ .. ഹലോ.. എന്താ
മിണ്ടാത്തത്?
നാന്‍സി : ഏതു ഫ്രണ്ട്??
മുഹമ്മദ് ഇസ്മായീൽ: ഹ
ഹ ഹ പെണ്ണിന് അസൂയ. സന്തോഷിക്കുകയല്ലേ വേണ്ടത്. ഞാന്‍ നിന്നെപോലെയുള്ള
ഒരു പെണ്ണിനെയാണ് കണ്ടത്. നിന്റെ അതെ വര്‍ഗത്തില്‍പെട്ട, എപ്പോഴും
ചൂഷണത്തിന് വിധേയമാവാന്‍ വിധിക്കപെട്ട ഏകയായ ഒരു മുളംതണ്ട്.. ഏതു
നിമിഷവും ചില്ല് കഷണങ്ങളായി ചിതറി തെറിക്കുന്ന പളുങ്ക് പത്രം.
നാന്‍സി :
ഹയ്യോ മതി മതി. നിന്റെ സാഹിത്യം മഹാ ബോറ്, നിനക്കൊരു പെണ്ണിനെ
വര്‍ണ്ണിക്കാന്‍ കൂടി അറിയില്ല. "രതിസുഖസാരമായി ദേവി് നിന്നെ തീർത്തൊരാ
ദൈവം കലാകാരൻ" ഇത് എഴുതിയ യുസഫലി കേച്ചരിയെ പോലെ ഒരു വരി എഴുതാന്‍ പറ്റുമോ
നിനക്ക്? ഇപ്പോഴാത്തെ നിന്നെ പോലെയുള്ളയുള്ള മഞ്ഞ കണ്ണുള്ളവര്‍ക്ക്
പെണ്ണിന്റെ വിലാപം മാത്രമേ കാണാന്‍ കഴിയു.
മുഹമ്മദ് ഇസ്മായീൽ: എന്റെ
ദൈവമേ, എന്റെ ശരീരഭാരം കൂടിയപ്പോള്‍ എന്റെ മുഖത്തുണ്ടായ വ്യത്യാസത്തെ
കുറിച്ചുള്ള ഒരു കൂട്ടുകാരിയുടെ വിലയിരുത്തലിന്റെ കാര്യമാണ് ഞാന്‍
പറഞ്ഞത്.. അവളുടെ സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു മിഠായിയാണ്
റൂബിമിഠായി.. ആ മിഠായിക്ക് ഒരേ സമയം രണ്ടു രുചികളാണ് ഒരു ഭാഗത്ത്
മധുരനാരങ്ങയുടെ രുചിയാണെങ്കില്‍ മറുഭാഗം ഞാവല്‍പ്പഴത്തിന്റെ
രുചിയായിരിക്കും . അതിനാണ് വെറുതെ നമ്മള്‍ കാടും മലയും കുന്നും കയറി
പോയത്.. ഇനിയിപ്പോള്‍ ഫുഡ് കുറക്കണം. രണ്ടു ചപ്പാത്തിയും കുറച്ചു
പച്ചവെള്ളവും കൊണ്ട് കുറച്ചുകാലം ദരിദ്രനായി ജീവിക്കണം. മാത്രമല്ല
മദ്യപാനശീലവും ഉപേക്ഷിക്കേണ്ടി വരും. .ഉറക്കമില്ലായ്മ എന്നൊരു കാരണം കണ്ടെത്തിയാണ്
ഞാന്‍ മദ്യപാനശീലം തുടങ്ങിയത്. ഉറക്കം ജീവിതകാലം മുഴുവന്‍ നമുക്ക്
വേണമല്ലോ.. അപ്പോള്‍ കുടിയും ജീവിതകാലം മുഴുവന്‍ വേണ്ടി വരില്ലേ?
കുടിക്കാതെ ഉറക്കം വരുന്ന ഒരു അവസ്ഥയിലേക്ക് മനസ്സിനെയും
ശരീരത്തെയുമെത്തിക്കണം. .. അല്ലെങ്കില്‍ അത് ജീവിതത്തെ നരകതുല്യമാക്കുന്ന
ഒരവസ്ഥയിലേക്കു എത്തിക്കും.
നാന്‍സി : ഉറക്കമില്ലായ്മ ഇപ്പോഴത്തെ ഫാഷന്‍ ആയി മാറിയിട്ടുണ്ടെന്നു തോന്നുന്നു !
മുഹമ്മദ് ഇസ്മായീൽ: ഉറക്കമില്ലായ്മയാണോ
പുതിയ ജീവിതക്രമത്തിന്റെ സംഭാവന? ഇരുപത്തിയഞ്ചു വയസ്സുകാരിയായ ഒരു
പെണ്ണിന്റെ ഉറക്കമില്ലായ്മയെ കുറിച്ച് മനസിലാക്കാന്‍ വലിയ വിജ്ഞാനമൊന്നും
വേണ്ട.
നാന്‍സി : എനിക്ക് ഉറക്കമില്ലായ്മയുണ്ടെന്നു ആര് പറഞ്ഞു.. എനിക്ക് ഉറക്കം കൂടുതലാണ്. എത്ര ടെന്‍ഷന്‍ ഉണ്ടെങ്കിലും ഞാന്‍ ഉറങ്ങും.
മുഹമ്മദ് ഇസ്മായീൽ: ക്രമം തെറ്റിയ ഉറക്കമാണ് അത്. രാത്രിയില്‍ ഉണര്‍ന്നിരുന്നു ഇന്റെര്‍നെറ്റിന്റെ ലോകത്ത് തന്റെ ഉറക്കമില്ലായ്മയുടെ കാരണങ്ങളിലെ ഗ്രന്ഥികള്‍ക്ക് ഉന്മേഷം പകര്‍ന്നു നല്‍കി അനുഭൂതിയുടെ
ആഴകയങ്ങളിലൂടെയുള്ള യാത്രയുടെ പരിണിത ഫലമാണ് ഇത്തരം ഉറക്കം.. ആലസ്യത്തിന്റെ ഉറക്കമെന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം ഇതും ഈ യുഗത്തിലെ ജീവിതക്രമങ്ങളുടെ സംഭാവന തന്നെ.
ആഴകയങ്ങളിലൂടെയുള്ള യാത്രയുടെ പരിണിത ഫലമാണ് ഇത്തരം ഉറക്കം.. ആലസ്യത്തിന്റെ ഉറക്കമെന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം ഇതും ഈ യുഗത്തിലെ ജീവിതക്രമങ്ങളുടെ സംഭാവന തന്നെ.
നാന്‍സി :
ഹേ.. അത്തരം താത്‌പര്യമുണര്‍ത്തുന്ന രസകരമായ ഒന്നുമല്ല ഇപ്പോഴത്തെ എന്റെ
ഓണ്‍ലൈന്‍ ലോകം. ഒരാളോട് സംസാരിച്ചു തുടങ്ങുമ്പോള്‍, പ്രതീക്ഷിക്കാവുന്ന
ഉത്തരങ്ങള്‍ തന്നെയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്.
മുഹമ്മദ് ഇസ്മായീൽ: എന്റെ
കാര്യത്തില്‍ കുറച്ചു മുമ്പുവരെ സ്ത്രീകളുമായി സംസാരിക്കുമ്പോള്‍
ശരീരത്തിലൂടെ കറന്റ് പാസ് ചെയുന്നത് പോലെ ഒരു അനുഭൂതി തോന്നിയിരുന്നു.
.പക്ഷെ ഇപ്പോള്‍ അത്തരത്തില്‍ ഒന്നും തോന്നുന്നില്ല..
അതിനര്‍ത്ഥം വയസ്സ് കൂടി വരുന്നുവെന്നാണോ? ആയിരിക്കണം കാരണം അങ്ങിനെയുള്ള
അവസ്ഥകളില്‍ നമ്മുടെ ചിന്തകളില്‍ മാത്രമായിരിക്കും സെക്സ്.
നാന്‍സി : ഹെന്റെ അമ്മോ.. ഇപ്പോള്‍ മനസ്സിലായി നിന്റെ വൈക്ലബ്യത്തിന്റെ മൂല കാരണം.
മുഹമ്മദ് ഇസ്മായീൽ: ഹ ഹ ഹ.. എന്റെ സംസാരം തന്നെ കണ്ടില്ലേ.. നമ്മള്‍ ആദ്യം കാണുമ്പോള്‍ എന്റെ സംസാരം
നിറയെ അത്ഭുതവും ആശ്ചര്യതയും നിറഞ്ഞതായിരുന്നു.. ഇപ്പോള്‍ ഫിലോസഫികള്‍
മാത്രം. കാരണം എന്താന്നറിയുമോ? നിരാശയാണ് എന്നെ ജീവിപ്പിക്കുന്നത്..
ആഗ്രഹിച്ചത് പോലെയൊന്നും ആവാന്‍ കഴിയാത്തതിലുള്ള ഇച്ഛാഭംഗം .
നാന്‍സി :
യഥാര്‍ത്ഥത്തില്‍ ഐ ഡോണ്ട് ലൈക് സെക്സ് ചാറ്റ് ഓര്‍ ഫോണ്‍ സെക്സ്,
എന്റേത് ഇത്തിരി അശ്ലീലം എന്ന വകുപ്പിള്‍ പെടുത്താമെന്ന് തോന്നുന്നു.
രാത്രിയില്‍ ഇത്തരം ഒരു സംസാരം ഒത്തിരി മാനസിക സുഖം നല്‍കുന്നു.
മുഹമ്മദ് ഇസ്മായീൽ: അപ്പോള്‍ നിന്റെ ഭര്‍ത്താവു.. അങ്ങേരു വിളിക്കാറില്ലേ?
നാന്‍സി :
ഹേ.. ആ വിഷയം വിടു... അത് ഒരു ഏര്‍ലി മാര്യേജ്.. .എനിക്ക് അങ്ങേരെ കുറിച്ച്
സംസാരിക്കാന്‍ താല്പര്യമില്ല. .. ബൈ .. പിന്നെ കാണാം..
നാന്‍സി sign out
നാന്‍സി sign out
ജാസ്മീന്‍ : ആരോട് പറഞ്ഞാലും കൊള്ളാം.. അങ്ങിനെയിപ്പോള്‍ എന്നോട് പറഞ്ഞുസുഖിക്കണ്ട.. i don't like this and i have my own restrictions.
മുഹമ്മദ് ഇസ്മായീൽ: നിന്റെ റിസ്ട്രിക്ഷന്‍സ് കള്ളമാണ് .. മനസ്സില്‍ ആഗ്രഹമുണ്ട്.. ബട്ട് പുറത്തേക്കു അത് പ്രകടിപ്പിക്കുന്നില്ല.
ജാസ്മീന്‍ : i cant do that with strangers
മുഹമ്മദ് ഇസ്മായീൽ: പക്ഷെ നമുക്ക് അടുപ്പമുണ്ടല്ലോ.
ജാസ്മീന്‍ : you are my good friend, so i can't with you.
മുഹമ്മദ് ഇസ്മായീൽ: ഒരു ഗുഡ് ഫ്രണ്ട് ആവുന്നതല്ലേ നല്ലത്.. ആ സ്വാന്തന്ത്ര്യം ഉപയോഗപ്പെടുത്തമല്ലോ.
ജാസ്മീന്‍ : may be guys think so, they like to talk abt sex. i mean, most of them.
മുഹമ്മദ് ഇസ്മായീൽ: ആയിരിക്കാം.. ഞാന്‍ അല്ല.
ജാസ്മീന്‍ : good awesome! men who brag about sex are like barking dog but, they don't bite.
മുഹമ്മദ് ഇസ്മായീൽ: എന്നെ
ഇഷ്ടപ്പെട്ടിരുന്ന ഒരു പതിനെട്ടുകാരി പെണ്‍കുട്ടിയിയുമായി ഒരിക്കല്‍ ഞാന്‍
ഫോണില്‍ സംസാരിച്ചിട്ടുണ്ട്. രാത്രിയുടെ നിശ്ശബ്‌ദതയില്‍ ഞങ്ങളുടെ സംസാരം
പതിയെ പതിയെ സ്ത്രീ ശരീരത്തിന്റെ മാന്ത്രികതയിലേക്ക് നീണ്ടു. പിന്നെ
അവളുടെ സ്വരം മാറി വരുന്നത് പോലെ തോന്നിപ്പിച്ചു.. പൊടുന്നനെ എന്നിലും
എന്തോ ഫണം വിടര്‍ത്തി. ഞാന്‍ അവള്‍ പറയുന്നത് കേട്ട് മൂകമായി നിന്നു.
അവളുടെ ഇടറിയ വികാര തീവ്രതയുടെ ശബ്ദം പിന്നെ പിന്നെ ഭീതിജനകമായ ഒരു
അലര്‍ച്ചപോലെ തോന്നിപ്പിച്ചു. ഞാന്‍ ഈ കാര്യം പറഞ്ഞത് കേട്ടപ്പോള്‍
നിനക്ക് എന്നോടുള്ള ഇഷ്ടം പോയോ?
ജാസ്മീന്‍ :
No...men are like this. കട്ട് തിന്നതാണ് സുഖം എന്ന് ഗയ്സ് പറഞ്ഞു
കേട്ടിട്ടുണ്ട്. സീ.. സെക്സ് ചാറ്റ് ചെയ്യാന്‍ ഉള്ളതല്ല..
മുഹമ്മദ് ഇസ്മായീൽ: പക്ഷെ അത് അനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ക്ക് പറഞ്ഞു തീര്‍ക്കേണ്ടി വരും.
ജാസ്മീന്‍: അതൊക്കെ ഞരമ്പ് രോഗികള്‍ക്കാണ്.
മുഹമ്മദ് ഇസ്മായീൽ: സ്ത്രീകളിലും ഞരമ്പ് രോഗികള്‍ ഉണ്ടോ?
ജാസ്മീന്‍:
നോര്‍മല്‍ സെക്സിലൂടെ സാറ്റിസ്ഫൈഡ് ആവാത്തവര്‍... but a healthy person
will never do that. if u talk with somone spl abt this, its ok..
മുഹമ്മദ് ഇസ്മായീൽ: സ്പെഷ്യല്‍ സംവണ്‍
ചാറ്റിങ്ങില്‍ കൂടി ഉണ്ടാക്കികൂടെ? നമുക്ക് ഇഷ്ടപ്പെട്ട ഒരാള്‍.. എപ്പോഴും
കാണാന്‍ തോന്നുന്ന, എപ്പോഴും സംസാരിക്കാന്‍ തോന്നുന്ന ഒരാള്‍..
ജാസ്മീന്‍ : yes, i hv such a person. we share such feelings everyday
മുഹമ്മദ് ഇസ്മായീല്‍ sign out
അയാള്‍ക്ക് വല്ലാത്ത ഒരു മടുപ്പ് തോന്നി. ഛെ എന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അയാള്‍ സ്വയം തലയില്‍ അടിച്ചു.. ഒരാളുമായി സ്ഥിരമായി ഫോണ്‍ സെക്സ് ചെയ്യുന്ന ഒരു പെണ്ണിനോടാണോ തനിക്കു ഇഷ്ടം തോന്നിയത്!!! അവളെയാണോ താന്‍ സെക്സ് ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചത്. അയാളില്‍ കുറ്റബോധം നിറഞ്ഞു. അനിയന്ത്രീതമായ ദേഷ്യവും സങ്കടവും അയാളുടെ മനസ്സ് സംഘർഷഭരിതമായ ഒരു അവസ്ഥയില്‍ എത്തിച്ചു. ഇനിയൊരിക്കലും അവളെ കാണില്ലന്നു അയാള്‍ ശപഥം ചെയ്തു. പിന്നെ ഫേസ്ബുക്ക് തുറന്നു അവളുടെ ഐ ഡി ഡിലീറ്റ് ചെയ്തു. അപ്പോഴാണ് രാജിമോളുടെ ഐഡിയിലെ പച്ചവെളിച്ചം അയാളുടെ ശ്രദ്ധയില്‍ പെട്ടത്.. ഉടനെ അയാള്‍ അവളുടെ ഇന്‍ ബോക്സിലേക്ക് മെസ്സേജ് അയച്ചു..
മുഹമ്മദ് ഇസ്മായീൽ: ഹായ് രാജിമോള്‍.. i was crying for the whole day, i can't imagine ur life.
രാജിമോള്‍:
ഞാന്‍ കൊച്ചായിരിക്കുമ്പോള്‍ എന്നെയെടുത്തുകൊണ്ട് നടന്നിരുന്നത്
അച്ഛനായിരുന്നു. .. അച്ഛന്റെ നെഞ്ചില്‍ കിടന്നയിരുന്നു ഞാന്‍
ഉറങ്ങിയിരുന്നത് എനിക്ക് താരാട്ടു പാട്ട് പാടി തന്നു ഉറക്കിയതും, എന്റെ
നെറ്റിയില്‍ പൊട്ടു തൊടുവിച്ചു, എന്റെ കവിളില്‍ ഉമ്മ തന്നു സ്കൂളിന്റെ
പടിവാതില്‍ വരെ കൊണ്ട് വിട്ടിരുന്നതും അച്ഛനായിരുന്നു. ആറാം ക്ലാസ്സില്‍
പഠിക്കുമ്പോള്‍ എനിക്കൊരിക്കല്‍ ചിക്കന്‍പോക്സ് വന്നു. അന്ന് രോഗം
മാറുന്നത് വരെ അച്ഛനെനിക്ക് കാവലിരുന്നു.. എന്റെ നെഞ്ചിലെ വ്രണങ്ങളില്‍
ഒയിന്‍മെന്റ് പുരട്ടുമ്പോള്‍ നിറഞ്ഞു കവിഞ്ഞു ഒഴുകിയിരുന്ന അച്ഛന്റെ
കണ്ണുകളെ ഇന്നുമെനിക്ക് മറക്കാന്‍
കഴിയുന്നില്ല. പക്ഷെ എവിടെയോ വച്ച് അച്ഛനും ഞാനും തമിലുള്ള ബന്ധം
മുറിഞ്ഞു. എന്റെ ശാരീരിക വളര്‍ച്ചയില്‍ ഞാന്‍ വെറും ഒരു പെണ്ണും അച്ഛന്‍
എന്റെ ശരീരത്തെ ആഗ്രഹിക്കുന്ന ഒരു ആണുമായി. . ഇന്നെനിക്കു എന്റെ അമ്മയെ
ഓടിച്ചെന്നു കെട്ടിപിടിക്കാം, ഉമ്മ വക്കാം... മടിയില്‍ തലവെച്ചു കഥകള്‍
പറഞ്ഞു കിടക്കാം.. എന്റെ . അനിയത്തിയോടും ഇതുപോലെയൊക്കെ ചെയ്യാം.. .. പക്ഷെ
അച്ഛനോടോ ചേട്ടനോടോ പാടില്ല.. എന്ത് കൊണ്ടെന്നു ചോദിച്ചാല്‍
വിശദീകരിക്കാന്‍ അറിയില്ല.
മുഹമ്മദ് ഇസ്മായീൽ: എന്തെക്കെയോ
നമ്മളുടെ പെണ്‍കുട്ടികളെ പേടിപ്പിക്കുന്നു അല്ലെ? . സ്വയരക്ഷക്കുള്ള ഒരു
ബദ്ധപ്പാട് എല്ലാവരിലും നിറയുന്നു.. ഇന്ന് പെണ്‍കുട്ടികളുടെ ലോകത്ത് ഒരു
തരം അരക്ഷിതത്വം നിറഞ്ഞു നില്‍ക്കുന്നു അല്ലെ?
രാജിമോള്‍: ഞാനടക്കം എല്ലാ പെണ്‍കുട്ടികളും ആണിനെ നോക്കുന്നത് സംശയത്തോടെയാണ്.
മുഹമ്മദ് ഇസ്മായീൽ: പുതിയ
കാലമാണോ ഇത്തരമൊരു മാറ്റം ഉണ്ടാക്കിയത്? ഇന്ന് കണ്ണിന്റെ കാഴ്ചകള്‍ക്ക്
അതിരുകളില്ല.. അത് കൊണ്ട് കാണാന്‍ പാടില്ലാത്തതും കാഴ്ചകളില്‍ നിറയുന്നു..
രാജിമോള്‍: വെറുതെ കാലത്തേ പഴിക്കുന്നില്ല. മനുഷ്യന്റെ ഹൃദയം മാറിയിട്ടില്ല.. അവര്‍ക്കിടയില്‍ മൃഗങ്ങളും മാലാഖമാരും ഉണ്ട്. ഇന്നത്തെ കാലത്ത് ഇല്ലാതെയായത് ഒരു കാര്യം മാത്രമാണ്.. തിരിച്ചറിവ്..ആര്‍ക്കു ആരെ വിശ്വസിക്കാന്‍ കഴിയും?.. ഞാന്‍ ഈ ഇന്റര്‍നെറ്റ് ലോകത്ത് പരിചയപെട്ട വ്യക്തികളില്‍ ഏറ്റവും നല്ലതായി കണ്ടത് ഇസ്മയിലിന്റെ സ്വഭാവമാണ്. അത്കൊണ്ട് എനിക്ക് എല്ലാം തന്നോട് പറയാം. അത് കൊണ്ട് തന്നെയാണ് എന്റെ അച്ഛനെ കുറിച്ചുള്ള കാര്യം തന്നോട് പറഞ്ഞതും.
രാജിമോള്‍: വെറുതെ കാലത്തേ പഴിക്കുന്നില്ല. മനുഷ്യന്റെ ഹൃദയം മാറിയിട്ടില്ല.. അവര്‍ക്കിടയില്‍ മൃഗങ്ങളും മാലാഖമാരും ഉണ്ട്. ഇന്നത്തെ കാലത്ത് ഇല്ലാതെയായത് ഒരു കാര്യം മാത്രമാണ്.. തിരിച്ചറിവ്..ആര്‍ക്കു ആരെ വിശ്വസിക്കാന്‍ കഴിയും?.. ഞാന്‍ ഈ ഇന്റര്‍നെറ്റ് ലോകത്ത് പരിചയപെട്ട വ്യക്തികളില്‍ ഏറ്റവും നല്ലതായി കണ്ടത് ഇസ്മയിലിന്റെ സ്വഭാവമാണ്. അത്കൊണ്ട് എനിക്ക് എല്ലാം തന്നോട് പറയാം. അത് കൊണ്ട് തന്നെയാണ് എന്റെ അച്ഛനെ കുറിച്ചുള്ള കാര്യം തന്നോട് പറഞ്ഞതും.
മുഹമ്മദ് ഇസ്മായീൽ: എന്നെ വിശ്വസിക്കാം.
രാജിമോള്‍ :
ഉറങ്ങിയിട്ട് ദിവസങ്ങളായി. കണ്ണടച്ചാല്‍, ശരീരത്തിലൂടെ ഒരു പാമ്പ്
ഇഴഞ്ഞു നീങ്ങുന്നത് പോലെ ഒരു തോന്നല്‍. വെറുതെയാണ് ആ തോന്നല്‍ എന്ന്
വിചാരിച്ചു വീണ്ടും കണ്ണുകള്‍ ഇറുകെ അടക്കമ്പോള്‍, ആ പാമ്പ് ഇഴഞ്ഞു
ഇഴഞ്ഞു എന്റെ വസ്ത്രങ്ങല്‍ക്കിടയിലൂടെ.. നീ എനിക്ക് ധൈര്യം
തരുമോ? എങ്കില്‍ ഞാന്‍ അയാളെ കൊല്ലാം. എന്റെ അനിയത്തിയെങ്കിലും എനിക്ക്
രക്ഷപെടുത്തമല്ലോ? ഇസ്മായീല്‍ .. ഇസ്മായില്‍ .... എന്താ മിണ്ടാത്തത്..
മുഹമ്മദ് ഇസ്മായീല്‍ sign out
അയാള്‍ക്ക് തന്റെ പതിനാലു വയസ്സുകാരിയായ മകളെ ഓര്മ വന്നു.. കുറച്ചുനേരത്തെ ആലോചനക്കു ശേഷം അയാള്‍ ഒരു പുതിയ ഐ ഡി ജിമെയിലില്‍ ക്രിയേറ്റ് ചെയ്തു. ആ ഐ ഡി മകളുടെ ഫോണിലേക്ക് മെസ്സേജ് അയച്ചുകൊണ്ടയാള്‍ തന്റെ ജിമെയില്‍ ഐ ഡി തുറന്നു..
മുഹമ്മദ് ഇസ്മായീൽ: അസ്സലാമു അലൈക്കും മോളു.. എപ്പോഴാ വന്നത്
മുഹമ്മദ് ഇസ്മായീല്‍ sign out
അയാള്‍ക്ക് തന്റെ പതിനാലു വയസ്സുകാരിയായ മകളെ ഓര്മ വന്നു.. കുറച്ചുനേരത്തെ ആലോചനക്കു ശേഷം അയാള്‍ ഒരു പുതിയ ഐ ഡി ജിമെയിലില്‍ ക്രിയേറ്റ് ചെയ്തു. ആ ഐ ഡി മകളുടെ ഫോണിലേക്ക് മെസ്സേജ് അയച്ചുകൊണ്ടയാള്‍ തന്റെ ജിമെയില്‍ ഐ ഡി തുറന്നു..
മുഹമ്മദ് ഇസ്മായീൽ: അസ്സലാമു അലൈക്കും മോളു.. എപ്പോഴാ വന്നത്
ഫസീല : വ
അലൈക്കും മുസ്സലാം ... മെസ്സേജ് കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ആഡ് ചെയ്തു.
എന്താ ഉപ്പാ പുതിയ ഐ ഡി? ഏതെങ്കിലും റിട്ടയെര്‍ഡു പാര്‍ട്ടികള്‍ ഉണ്ടോ..?
മുഹമ്മദ് ഇസ്മായീൽ: മോളു..
നല്ല അടി വച്ച് തരും. ഉപ്പയോട് ഇങ്ങിനെയൊക്കെയാണോ സംസാരിക്കുന്നത്? .ഈ
പുതിയ ഐഡിയെ കുറിച്ചൊന്നും ഇനി ഉമ്മയോട് പറയണ്ട. ഇത് മതി നിന്റെ
ഉമ്മാക്ക് അടിയുണ്ടാക്കാന്‍.
ഫസീല : ഞാന്‍ തമശ പറഞ്ഞതാ ഉപ്പാ .. എന്റെ ചക്കരയല്ലേ... എന്നോട് പിണങ്ങണ്ട..
മുഹമ്മദ് ഇസ്മായീൽ: മോളു.. നമുക്ക് നാളെ സംസാരിക്കാം.. ഓണ്‍ലൈനില്‍ അധികമിരുന്നു സമയം കളയണ്ട.. . ഞാന്‍ സൈന്‍ ഔട്ട് ചെയ്യുകയാണ്...
മുഹമ്മദ് ഇസ്മായീൽ invisible..
ഫസീലയുടെ ഐഡിയിയില്‍ പച്ച നിറത്തില്‍ പ്രകാശം കെട്ടുപോവാതെ ജ്വലിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് ഹൃദയത്തില്‍ വല്ലാത്ത ഭാരം അനുഭവപ്പെടുന്നതായി തോന്നി. തന്റെ നെഞ്ചില്‍ കൈവച്ച് വേദനയോടെ മൌനമായി അയാള്‍ കസേരയിലേക്ക് ചാഞ്ഞു.. പൊടുന്നനെ ദൂരെ എവിടെയൊ നിന്നൊരു പെണ്‍കുട്ടിയുടെ തേങ്ങലിന്റെ ശബ്ദം അയാള്‍ കേട്ടു. അപ്പോള്‍, അയാളുടെ ഹൃദയത്തിന്റെ ആവരണം നീക്കി ഒരു പതിനഞ്ചു വയസ്സുകാരി പെണ്‍കുട്ടിയുടെ നിലവിളി പുറത്തേക്കു തെറിച്ചു വീണു.. ഒരു തീവണ്ടിയുടെ കിതപ്പ് പോലെ തുടങ്ങിയ ആ നിലവിളി.. ഒരു ഗുഹക്കുളിലൂടെ ഓടുന്ന തീവണ്ടിയുടെ ഭയാനകമായ ശബ്ദമായി അയാളില്‍ നിറഞ്ഞു... വേദന കൊണ്ട് പുളഞ്ഞ മുഹമ്മദ് ഇസ്മായീല്‍ പച്ച നിറത്തിലെ ജ്വലിച്ചു നില്‍ക്കുന്ന പ്രകാശം നോക്കി പതിയെ വിളിച്ചു..
മോളെ...രാജി മോളെ...
മുഹമ്മദ് ഇസ്മായീൽ invisible..
ഫസീലയുടെ ഐഡിയിയില്‍ പച്ച നിറത്തില്‍ പ്രകാശം കെട്ടുപോവാതെ ജ്വലിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് ഹൃദയത്തില്‍ വല്ലാത്ത ഭാരം അനുഭവപ്പെടുന്നതായി തോന്നി. തന്റെ നെഞ്ചില്‍ കൈവച്ച് വേദനയോടെ മൌനമായി അയാള്‍ കസേരയിലേക്ക് ചാഞ്ഞു.. പൊടുന്നനെ ദൂരെ എവിടെയൊ നിന്നൊരു പെണ്‍കുട്ടിയുടെ തേങ്ങലിന്റെ ശബ്ദം അയാള്‍ കേട്ടു. അപ്പോള്‍, അയാളുടെ ഹൃദയത്തിന്റെ ആവരണം നീക്കി ഒരു പതിനഞ്ചു വയസ്സുകാരി പെണ്‍കുട്ടിയുടെ നിലവിളി പുറത്തേക്കു തെറിച്ചു വീണു.. ഒരു തീവണ്ടിയുടെ കിതപ്പ് പോലെ തുടങ്ങിയ ആ നിലവിളി.. ഒരു ഗുഹക്കുളിലൂടെ ഓടുന്ന തീവണ്ടിയുടെ ഭയാനകമായ ശബ്ദമായി അയാളില്‍ നിറഞ്ഞു... വേദന കൊണ്ട് പുളഞ്ഞ മുഹമ്മദ് ഇസ്മായീല്‍ പച്ച നിറത്തിലെ ജ്വലിച്ചു നില്‍ക്കുന്ന പ്രകാശം നോക്കി പതിയെ വിളിച്ചു..
മോളെ...രാജി മോളെ...
എവിടേയും എപ്പോഴും എല്ലാത്തിലും ഉള്ള വിശ്വാസത്തില്‍ നിഴല്‍ വീണു തുടങ്ങിയിരിക്കുന്നു. ഓരോ മനസ്സിലും അതിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച വിശ്വാസവും അവിശ്വാസവും കടന്നു വരുന്നു. ബന്ധങ്ങള്‍ തന്നെ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ReplyDeleteനന്ദി റാംജി
Deleteനല്ല കഥ, ആശംസകള്‍
ReplyDeleteനന്ദി ഉദയപ്രഭന്‍
Deleteപച്ചലൈറ്റുകള്‍ പച്ചലൈറ്റുകള്‍
ReplyDeleteഎങ്ങും പച്ചലൈറ്റുകള്‍
ചുവപ്പ് തെളിയണം മനസ്സില്‍
അല്ലെങ്കില്‍ പ്രശ്നമാണ്.
ഒരു ചുവപ്പ് ലൈറ്റ് നമ്മുടെയൊക്കെ മനസ്സില്‍ ഉണ്ട്. അത് കൊണ്ട് തന്നെയായിരിക്കണം പച്ച ലൈറ്റ് തേടി നമ്മളോരുത്തരും നടക്കുന്നത്. ഓരോ പച്ച ലൈറ്റും ചുട്ടുപൊള്ളുന്ന കനലുകളാണ്. നന്ദി അജിത്
Deleteപ്രശ്നം ഗുരുതരം...
ReplyDeleteമനസ്സില്‍ ഒളിച്ചു വച്ചിരുന്നതെല്ലാം പുറം ലോകം അറിയുന്നു ... അതാണ് പുതിയ കാലത്തിന്റെ കഥകള്‍. നന്ദി തങ്കപ്പന്‍ ചേട്ടാ..
Deleteവളരെ നല്ല ഒരു കഥ.
ReplyDeleteഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന ഓര്മയെങ്കിലും അയാള്‍ക്ക് തിരിച്ചറിവ് കൊടുത്താല്ല്ലോ .അത് കൂടെ ഇല്ലാത്തവരല്ലേ രാജിമോളുടെ അച്ഛനെ പോലുള്ളവര്‍. ദിവസവും എത്ര വാര്‍ത്തകളാണ് കേള്‍ക്കുന്നത് ,ഞെട്ടിപ്പിക്കുന്നത്
അതെ ദിനംപ്രതി അനേകം വാര്‍ത്തകള്‍ നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്നു. അസാധാരണമായ ചിലതൊക്കെ നിത്യസംഭവമായി മാറിയിരിക്കുന്നു.
Deleteനന്ദി റോസാപൂക്കള്‍
നല്ലൊരു കഥ. ജീവിതത്തിലെ പച്ചലൈറ്റുകളും ചുവപ്പ് ലൈറ്റുകളും നമ്മുടെ മനസ്സിന്റെ സന്തോഷവും സങ്കടവും നിരണ്ണയിക്കുന്ന ഭീകരമായ അവസ്ഥയെ വരച്ചു കാട്ടി.
ReplyDeleteആശംസകൾ.
നന്ദി മണ്ടൂസ്സന്‍, നമ്മുടെ ചുറ്റുപാടുകള്‍ നമ്മുക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത വിധം മാറിയിരിക്കുന്നു. പക്ഷെ നമ്മളിപ്പോഴും ഗതകാല സ്മരണകള്‍ അയവിറക്കി ജീവിക്കുന്നു
Deleteആശംസകള്‍
ReplyDelete